2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക


ഇന്ത്യന്‍ ജനാധിപത്യത്തിന്‌ സംരക്ഷണ സംവിധാനമായ ഭരണഘടനയില്‍ന്യൂനപക്ഷങ്ങള്‍ക്ക്‌ ആവശ്യത്തിലധികം നല്‍കുകയും ഇന്ത്യ അവകള്‍ അക്ഷരം പ്രതിപാലിക്കപ്പെടുന്നുമുണ്ട്‌. തിരഞ്ഞെടുപ്പു സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍നല്‍കുന്നതായ പ്രത്യേക അവകാശങ്ങള്‍ വേറെയും. ഇത്രയും ഉറപ്പും വ്യക്തതയുമുള്ളനിലയില്‍ ഒരു ഭരണഘടന സൃഷ്ടിച്ചതു തന്നെ ഭാരതത്തില്‍ നിലനില്‍ക്കുന്ന വിവിധമതസംസ്കാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും നിക്ഷ്പക്ഷമായി അവ കൈകാര്യംചെയ്യപ്പെട്ട്‌ എല്ലാ വിഭാഗത്തിനും തുല്യാവസരവും അവകാശവും ലഭിക്കുന്നതിനും സര്‍ക്കാര്‍ അതുനിഷേധിക്കാതിരിക്കാനുമാണ്‌. ഭൂരിപക്ഷത്തിനു പ്രത്യേക അവകാശങ്ങള്‍ നിര്‍വചിക്കപ്പെടുകയോസംരക്ഷിക്കപ്പെടുകയോ ചെയ്യുന്ന യാതൊരു വ്യവസ്ഥയും ഭരണഘടന വിവക്ഷിച്ചിട്ടില്ല. എല്ലാവര്‍ക്കും ഉള്ള അവകാശം ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും ഉണ്ടെന്നുള്ള കാര്യവും വിസ്മരിക്കാന്‍ പാടുള്ളതല്ല. എന്നിട്ടും മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ നടത്തിവരുന്ന ഭാരത വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അവര്‍ണനീയമാണ്‌. ഭീകരാക്രമണം, മതപരിവര്‍ത്തനം,വിദ്യാഭ്യാസനീരാളിപ്പിടുത്തം ഇവ നടത്തുമ്പോള്‍ ന്യൂനപക്ഷാവകാശം, അവയില്‍ നിഴലിപ്പിക്കുന്ന വിചിത്ര ചിത്രംദര്‍ശിക്കുവാന്‍ കഴിയും.
മത തീവ്രവാദികളെ മാനസികമായി അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്നുള്ള വസ്തുതഅറിഞ്ഞുകൂടെന്നു ഭാവിക്കുന്നവര്‍ ഇവിടത്തെ രാഷ്ട്രീയക്കാരും ഭരണാധികാരികളും മാത്രമാണ്‌. അതുശരിയായ നിഗമനമല്ലെന്നു പറയുന്ന ന്യൂനപക്ഷങ്ങള്‍ രാജ്യത്ത്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍നടക്കുന്ന ന്യൂനപക്ഷാക്രമണത്തെയും മതപരിവര്‍ത്തനങ്ങളേയും എതിര്‍ത്ത്‌ ചെറുത്ത്‌പരാജയപ്പെടുത്താന്‍ അവരുടെ ശക്തമായൊരു നിര ഇതിനകം രാജ്യത്തുണ്ടാകുമായിരുന്നു. മുതലക്കണ്ണുനീര്‍ വീഴ്ത്തി ഭരണപങ്കാളിത്തം തേടി അതിന്റെ സ്വാധീനത്തില്‍ വികസനത്തിന്റെ ആട്ടിന്‍തോലണിഞ്ഞ്‌ ഭീകരതയുടെയും മതപരിവര്‍ത്തനത്തിന്റെയും ചെന്നായ്‌ സ്വഭാവം മാറ്റി യഥാര്‍ത്ഥരൂപത്തിലും ഭാവത്തിലും ദേശസംരക്ഷണരംഗത്ത്‌ പടപൊരുതാന്‍ അവര്‍ എത്തുമായിരുന്നു.
ഭൂരിപക്ഷം ജനതയുടെ ആത്മീയാരാധനയേയും വിശ്വാസങ്ങളേയും തകര്‍ക്കാന്‍ തക്ക നിലയിലുള്ളഅമര്‍നാഥ്‌ പ്രശ്നം മുതല്‍ നിലയ്ക്കല്‍ പ്രശ്നം വരെ രാജ്യത്തുണ്ടാകുമായിരുന്നില്ല. സമുദായംതീണ്ടാതിരുന്ന ഒരു മസ്ജിദ്‌ പൊളിച്ചു എന്ന പേരില്‍ നടത്തിയ പേക്കൂത്തുകള്‍ ആരെയുംലജ്ജിപ്പിക്കുന്നതായിരുന്നു. അതാണ്‌ ഇവിടത്തെ രാഷ്ട്രീയക്കാരും ഭരണാധികാരികളും നടത്തുന്നത്‌. ഇത്തരം അവസ്ഥയുള്ള ഏക രാഷ്ട്രവും ഇന്ത്യയായിരിക്കും. രാഷ്ട്രീയക്കാരും ഭരണാധികാരികളുടെതാളമടിയും കുഴലൂത്തും. ഭാരതസംസ്കാരത്തിനും ഭൂരിപക്ഷജനതയ്ക്കും തീരാവിപത്തു പ്രദാനംചെയ്തുകൊണ്ട്‌ അനുസ്യൂതം, അവിരാമം വിലസുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: